ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നൊരു പേര് ആദ്യമായി കേട്ടത് എന്നാണെന്ന് ഓര്‍മ്മയില്ല. പക്ഷെ ‘ചിദംബര സ്മരണ’ യുടെ ഓരോ അദ്ധ്യായവും വായിച്ച നാളുകളില്‍ ആ പേരും,തീ ജ്വാല പോലെ പൊള്ളുന്ന അക്ഷരങ്ങളും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു തുടങ്ങി. അനുഭവങ്ങളുടെ തീച്ചൂളയില്‍ അഗ്നിശുദ്ധി വരുത്തിയതു പോലെ ഉള്ള ആ അക്ഷരങ്ങള്‍ മനസ്സില്‍ പാറി നടന്ന ഒരു കാലം ഉണ്ടായിരുന്നു. ചുള്ളിക്കാടും,വിജയ ലക്ഷ്മി ടീച്ചറും ഒന്നിച്ചു നടന്ന മഹാരാജാസ്ന്‍റെ പ്രണയ വഴിത്താരകള്‍ ഒരിക്കല്‍ ഒരു ടെസ്റ്റ് എഴുതാന്‍ പോയപ്പോള്‍ മനസ്സ് നിറയെ കണ്ടു ഞാന്‍ ധന്യ ആയിരുന്നു.
എവിടെയാണിപ്പോള്‍ ചുള്ളിക്കാട്?
ഇന്ന് കണ്ട ആനച്ചന്തം എന്നാ ചവറു സിനിമയിലും കണ്ടു പ്രതിഭാ ധനനായ ആ കവിയെ..ചേരാത്ത വേഷം ധരിച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ തോന്നി എനിക്ക്.
പക്ഷെ..ആനന്ദധാര എഴുതിയ കൈകള്‍ ആണത്..
ആ കവിതയില്‍ ഉള്ളത്ര പ്രണയവും,നൊമ്പരവും,നഷ്ടബോധവും ഒന്നും ഒന്നും ഇത്രമേല്‍ തീവ്രമായി പകര്‍ത്തുവാന്‍ കഴിഞ്ഞ ഒരു കവിതയും മലയാളത്തില്‍ പിറന്നിട്ടില്ല എന്ന് തോന്നുന്നു.
ഇന്നലെ തനിച്ചിരുന്ന ഒരു നിമിഷത്തില്‍ ഞാന്‍ ആനന്ദധാരയുടെ വരികള്‍ ഓര്‍മ്മയില്‍ തിരഞ്ഞു പോയി.
ആനന്ദധാര
ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര ചാറി
ചുവപ്പിചോരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ പോയി നീ നിനക്കായി ഞാന്‍
എന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും
നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്സരങ്ങള്‍ക്കുമാക്കരെ
അന്തമെഴാതതാം ഓര്‍മ്മകള്‍ക്കക്കരെ
കുംകുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നും എനിക്ക് നീ ഓമനേ
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്ത് ആനന്ദം ആണെനിക്ക് ഓമനേ
എന്നുമെന്നും എന്‍ പാന പാത്രം നിറക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന
ചുള്ളിക്കാട് ഈ ജന്മത്തില്‍ ഇനി ഒരു വരി പോലും എഴുതിയില്ലെങ്കിലും ആനന്ദധാര എന്നാ ഒരൊറ്റ കവിത മതി ആ കാവ്യാ ജീവിതം ധന്യമാക്കുവാന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു....
.