അതിരാവിലെ എണീറ്റ് നടക്കാൻ പോകുന്ന ഒരു സംഘം ഉണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ. ചേട്ടനും, ചേച്ചിയും, പിള്ളേരും, പിന്നെ ആരൊക്കെ താല്പര്യപ്പെടുന്നൂ അവരും കൂടി. രാവിലെ എണീറ്റാൽ തണുപ്പിന്റേം, ഉറക്കത്തിന്റെ അസുഖം ഉള്ള കാരണം ഞാൻ ആ പുലർകാല നടത്ത ഗ്രൂപ്പിൽ ഒരിക്കലും അബദ്ധത്തിൽ പോലും ചെന്ന് കയറിയില്ല!! ജൈസൽമേർ ലെ ആ അവസാന ദിവസം നടക്കാൻ പോയവർക്ക് മരുഭൂമിയിലെസ്വർണ്ണ മണൽ ആർക്കോ എപ്പോഴോ നഷ്ടപ്പെട്ടു പോയ ഒരു ഫോൺ സമ്മാനിച്ചു. തിരികെ ടെന്റിൽ കൊണ്ട് വന്നു ഫോൺ ചാർജ് ചെയ്തു ഓൺ ആക്കി. ടെക്കികളുടെ ഒരു സംഘം തന്നെ കൂടെ ഉള്ളത് കൊണ്ട് എന്താവും പാസ്സ്‌വേർഡ് എന്ന ആലോചന കൂലങ്കഷമായി നടന്നു. കൊച്ചു ടെക്കി ആദി first attempt ൽ തന്നെ പാസ്സ്‌വേർഡ് crack ചെയ്തു. വളരെ മികച്ച ഒരു password ആയിരുന്നു: 123 !!!ഫോൺ എടുത്തു വിളിച്ചപ്പോൾ അങ്ങ് ഗുജറാത്തിൽ നിന്ന് ഒരു സന്തോഷ സ്വരം..”ഫോൺ മിൽ ഗയാ….” അവർ തിരിച്ചു അവരുടെ നാട്ടിൽ എത്തിയിരുന്നു.നഷ്ട്ടപെട്ട ഫോൺ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും അവർ പ്രതീക്ഷിച്ചു കാണില്ല. അഡ്രസ് ഒക്കെ വാങ്ങി ഫോൺ courier ചെയ്യാൻ ഏർപ്പാടൊക്കെ ചെയ്തു. നഷ്ട്ടപെട്ട ഒരു സാധനം തിരിച്ചു കിട്ടിയാലുള്ള ആ മനുഷ്യന്റെ ഒരു സന്തോഷം എത്രയുണ്ടാവും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു..അതിപ്പോൾ ഇങ്ങേയറ്റം ഒരു കൊച്ചു പെൻസിലോ പേനയോ..മുതൽ അങ്ങേയറ്റം ബന്ധങ്ങൾ വരെ തിരിച്ചു കിട്ടുമ്പോൾ ആവും യഥാർത്ഥത്തിൽ സന്തോഷം എന്നതിന്റെ ശരിയായ അർത്ഥം നമ്മളറിയുന്നതു..
എല്ലാവരും കുളിച്ചൊരുങ്ങി ഭക്ഷണം ഒക്കെ കഴിച്ചു ടെന്റിനോട് വിടപറഞ്ഞിറങ്ങി. ആദ്യം പോയത് “കുൽധാര ” യിലേക്കാണ്. കുൽധാരയുടെ മറ്റൊരു പേര് The Haunted village എന്നാണ്.13th Century ൽ ഉണ്ടായ ഒരു ഗ്രാമം. 64 communities of Paliwal Brahmins സന്തോഷത്തോടെ കഴിഞ്ഞിരുന്നു കുൽധാരയിൽ. 19th Century ൽ ഒരു സുപ്രഭാതത്തിൽ ഈ ഗ്രാമത്തിലുള്ള അനേകായിരം മനുഷ്യർ യാതൊരു അടയാളങ്ങളും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. അതിനൊരു കാരണം ഉണ്ടായിരുന്നു.
Jaisalmer state minister ആയിരുന്ന Salim Singh ഒരിക്കൽ ഈ ഗ്രാമത്തിൽ അവിചാരിതമായി വരികയും ഗ്രാമമുഖ്യന്റെ മകളെ കാണാനിടയാകുകയും ചെയ്തു എന്ന് locally പറഞ്ഞു കേൾക്കുന്ന ഒരു കഥയുണ്ട്. പെൺകുട്ടിയെ തന്റെ കൂടെ വിടണം എന്ന് സലിം ഖാൻ ആവശ്യപ്പെട്ടു, പക്ഷെ ഗ്രാമമുഖ്യനും മറ്റുള്ളവരും അതിനെ എതിർത്തു. സേനാബലത്തോടെ പിറ്റേന്ന് അവളെ കൊണ്ട് പോകാൻ താനെത്തും കാത്തിരുന്നോളാൻ എന്നൊരു ഭീഷണി മുഴക്കി മന്ത്രി മടങ്ങിയപ്പോൾ ആ ഗ്രാമം മൊത്തം ഭീതിയിലായി. ആ രാത്രി പുലരും മുൻപ് ആ ഗ്രാമത്തിലുള്ളവർ മുഴുവൻ എങ്ങോട്ടോ പോയി മറഞ്ഞുവെന്നും, എങ്ങോട്ടു, എങ്ങനെ, അതും ഇത്രയും നിശ്ശബ്ദമായി അടയാളങ്ങളായി ഒന്നും അവശേഷിപ്പിക്കാതെ എങ്ങനെ അവർ അപ്രത്യക്ഷരായി എന്നത് ആണ് അതിലെ അത്ഭുതം. ഒരു പെൺകുട്ടിയുടെ അഭിമാനം സംരക്ഷിക്കാനായി ഒരു ഗ്രാമം മുഴുവൻ ഒരുമിച്ചു നിന്ന കഥ ഏറെ കൗതുകത്തോടെ ആണ് ഞങ്ങൾ കേട്ടത്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കളിമൺ വീടുകളാണ് അവിടെ മുഴുവനും. ആ സ്ഥലം commercialize ചെയ്യാൻ കഴിയുന്നില്ല എന്നും, അത് പോലെ തന്നെ നില നിർത്താൻ മാത്രമേ കഴിയുന്നുള്ളു എന്നുമൊക്കെ കഥകൾ കേൾക്കുന്നു. ഒരുപാട് മനുഷ്യരുടെ കണ്ണീരും സ്വപ്നങ്ങളും ബാക്കി നിൽക്കുന്ന ഇടമായതു കൊണ്ടാവും..
അവിടെ നിന്നും ഒരു Jain temple കൂടി കണ്ടു ഞങ്ങൾ തിരികെ ജോധ്പുർ ലക്ഷ്യമാക്കി യാത്രയായി. ജോധ്പുരിൽ നിന്നും പിറ്റേന്ന് ആയിരുന്നു ഞങ്ങളുടെ മടക്ക യാത്ര ഫ്ലൈറ്റ്. രാത്രി ജോധ്പുർ വന്നു അവസാന round ഷോപ്പിംഗ് ഒക്കെ നടത്തി, അതും ഞങളുടെ മനസ്സിലുള്ളത് പോലെ സ്ട്രീറ്റ് ഷോപ്പിംഗ്..
പിറ്റേന്ന് രാവിലെ പിറ്റേന്ന് രാവിലെ Umaid Bhavan Palace സന്ദർശിച്ചിട്ടു ജോധ്പുർ airport ൽ നിന്നും ഞങ്ങൾ ബാംഗ്ലൂർ ക്കും, ചേച്ചിയും കുടുംബവും കൊച്ചിക്കും മടങ്ങി..യാഥാർഥ്യങ്ങളുടെ ലോക ത്തിലേക്ക് മടങ്ങാതെ തരമില്ലല്ലോ..എങ്കിലും എല്ലാവരും ഒന്ന് നന്നായി റീചാർജ്ഡ് ആയി, ഒരു ജീവിതകാലത്തിലേക്കുള്ള ഓർമ്മകളുമായിട്ടായിരുന്നു ആ മടക്കം..