Archive for September, 2009

ഒരു “ചുച്ചുടാറ്റ” യാത്രയുടെ ഓര്‍മ്മയ്ക്ക്‌..




ആര്യ പുത്രന്‍റെ മൊബൈല്‍ ഫോണില്‍ പ്രിയ പുത്രിയുടെ ഒരു ഫോട്ടോ കണ്ടപ്പോള്‍ ഇന്നത്തെ blogനു വിഷയം കൈയില്‍ തടഞ്ഞു. ഓണത്തിന് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്ര. നേര്‍ത്ത മഴ ചാറല്‍ ഉള്ള ആ ഓഗസ്റ്റ്‌ രാത്രിയില്‍ meru ക്യാബില്‍ ഞങ്ങള്‍ banaswadi tറെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ അവിടെ ഒരു ഒമ്പതാം ഉത്സവത്തിന്റെ ആള്‍ക്കൂട്ടം. ഇതിന് നടുവില്‍ അവിടവിടെയായി വിശ്രമ ജീവിതം നയിക്കുന്ന ശ്വാന ശ്രേഷ്ടരെ കണ്ടതും നവമി ഉഷാറായി.

അങ്ങനെ നില്‍ക്കുമ്പോള്‍ അകലെ നിന്നും നമ്മുടെ “ദരിദ്രവാസി ” ട്രെയിന്‍ ന്റെ ചൂളം വിളി കെട്ട്.(ഗരിബ്‌ രഥ് നെ ദരിദ്രവാസി ട്രെയിന്‍ എന്ന് ആക്ഷേപിക്കുവാന്‍ “താന്‍ ആരുവ്വാ sashi തരൂരോ “? എന്ന് ചോദികരുത് മാന്യ വായനക്കാര്‍ . അത് നമ്മുടെ മന്‍ മോഹന്‍ ജീ പറഞ്ഞതു പോലെ ടേക്ക് ഇറ്റ്‌ ഈസി മാന്‍.ഇതു വെറും തമാശ ചിലക്കല്‍ മാത്രം!!)

സമയം കൃത്യമായി പാലിച്ചു ഒരു രാജാവിന്റെ ഗാംഭീര്യത്തോടെ ദരിദ്രവാസി ഞങ്ങള്ക്ക് മുന്‍പില്‍ വന്നു നിന്നപോള്‍ നവമി തുള്ളി ചാടുകയായിരുന്നു. ഈ itethinae നാട്ടില്‍ എത്തുന്നത്‌ വരെ എങ്ങനെ സന്ധിക്കുംഎന്ന ചിന്തയില്‍ എന്‍റെ ബി.പി ഉയര്ന്നു തുടങ്ങിയിരുന്നു.സീറ്റില്‍ ഇരുന്നതും ഓമന പുത്രിയുടെ എനര്‍ജി ലെവല്‍ ഇന്ക്രീസ് ചെയ്തു . കൌതുകം തുളുമ്പുന്ന കുഞ്ഞി കണ്ണുകള്‍ ട്രെയിനിനെ കണ്ടു രസിച്ചു.

തൊട്ടു അപ്പുറത്തെ സൈഡ് സീറ്റില്‍ ജീന്‍സ്‌ ഉം ടീ ഷര്‍ട്ട്‌ ഉം ധരിച്ച കഷ്ടിച്ച് 40 വയസ്സ് പ്രായം തോന്നുന്ന യുവ kolamanae നോക്കി നവമി മൊഴിഞ്ഞു…
“അപ്പൂപ്പാ ച്ചുച്ചു ടാറ്റ …”

ഠിം….തീര്‍ന്നു …
എന്‍റെ പ്രിയതമന്റെ മുഖത്ത്  സാധാരണ കത്തിക്കൊണ്ടേ ഇരിക്കാറുള്ള ആ ഒരു 100 വോള്‍ട്ട് ബള്‍ബ്‌ പെട്ടന്ന് ഫ്യൂസ് ആയതു പോലെ..
ടീ ഷര്‍ട്ട്‌ പാര്‍ട്ടി ഒന്നു ഞെട്ടി ഞങ്ങളെ നോക്കി ചമ്മി ചിരിച്ചു.അതില്‍ താഴെ പറയുന്ന ചോദ്യം വ്യക്തമായിരുന്നു..
“എന്നോടിത് വേണമായിരുന്നോ?”

കൊച്ചു കുസൃതിയുടെ ശ്രദ്ധ തിരിക്കാനായി ഞാന്‍ ബാഗില്‍ നിന്നും അവളുടെ “ഉമ്മാമ്മ ബുക്ക്‌ “എടുത്തു.
“വാ മോളെ അമ്മ പഠിപ്പിക്കാം”ഒരിക്കലും ഇല്ലാത്ത ഉത്സാഹത്തോടെ ഞാന്‍ അവളെ വിളിച്ചു.
വന്നു, കണ്ടു ,കീഴടക്കി…
അമ്മ പഠിപ്പിക്കണ്ട എന്ന മട്ടില്‍ ബുക്ക്‌ സ്വയം വാങ്ങി സ്വന്തമായി പഠനം ആരംഭിച്ചു പുത്രി. രക്ഷപെട്ടു എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി. ആശ്വാസം അധികം നീണ്ടില്ല.. പതിയെ ബുക്കും കക്ഷത്തില്‍ വെച്ചു ആള്‍ സീറ്റില്‍ നിന്നും ഇറങ്ങി.ഇക്കുറി ലക്ഷ്യം ടീ shirtnte ചുരിദാര്‍ ധാരിണിയായ പ്രാണ പ്രേയസി ആയിരുന്നു. നവമി ബുക്ക്‌ നീട്ടികൊണ്ട് പറഞ്ഞു…
“അമ്മൂമ്മെ …ബുപ്‌ .”
എന്ടമ്മഏ…നെഞ്ചില്‍ വെള്ളിടി മുഴങ്ങി ഞങ്ങളുടെ..

ടീ ഷര്‍ട്ട്‌ അപൂപ്പനും ചുരിദാര്‍ അമൂമ്മേം “അപ്പൊ മനഃപൂര്‍വ്വം ഇറങ്ങിയിരിക്കുക ആണല്ലേ “എന്ന മട്ടില്‍ നോക്കുന്നത് കണ്ട് ഏയ്..നമ്മളീ നാട്ടുകാരനെ allae.. എന്ന മട്ടില്‍ പിതാശ്രീ ജാലക കാഴ്ചകളിലേക്ക് മുഖം തിരിച്ചു.
ഇത്രയും കൊണ്ടും പോരാഞ്ഞ് പൊന്നു മകള്‍ പ്രവര്‍ത്തന  മേഖല അടുത്ത compartment ഇലേക്കുംവ്യാപിപിക്കാന്‍ ഒരുങ്ങി ഇറങ്ങിയപോള്‍ ഞാന്‍ ഇടപെട്ട്. കൈയോടെ അറസ്റ്റ് ചെയ്തു കൊണ്ടു വന്നു കിടത്തി ഉറക്കി.കുറച്ചു കഷ്ടപെട്ടാലുംരാവിലെ ഒരു 10 മണി വരെ അവള്‍ ഉറങ്ങണെ..എന്ന പ്രാര്‍ത്ഥനയുമായിഞാന്‍ ഇത്തിരി സ്ഥലത്തു ഉറങ്ങാതെ നേരം വെളുപ്പിച്ചു. കൃത്യം 5.35 നു തന്നെ 2 കുഞ്ഞു വിരലുകള്‍ എന്‍റെ കണ്ണുകള്‍ ലക്ഷ്യമാക്കി നീണ്ടു വന്നു. ദെ എണിക്കാന്‍ റെഡി ആയി ഒരാള്‍ കണ്ണും മിഴിച്ചുകിടക്കുന്നു..ചായ..ചായ..വിളി കെട്ട് അവളും വിളിച്ചു,ചായ..ചായ..


അടക്കി ഇരുത്താനായി ജനലില്‍ കൂടി അച്ഛന്‍ കാഴ്ചകള്‍ കാണിച്ചു കൊടുത്തു ഉമ്മാമ്മയെ കണ്ടു അവള്‍ ആവേശപൂര്‍വ്വം..ആദ്യം എന്നെ.വിളിച്ചു “അമ്മാ ..ഉമ്മാമ്മ  ”

പിന്നെ ഒന്നുടെ തിരിഞ്ഞു
“അപ്പൂപ്പാ ഉമാമ്മാ…”

“ഈശ്വരാ………” ഞങ്ങള്‍. മനസ്സ് അറിയാതെ കുറച്ചു നീട്ടി വിളിച്ചു പോയി.

ഇരുട്ടി വെളുത്തിട്ടും അവള്‍ മറന്നിട്ടില്ല.

അമ്മാ വന്താച്ച്..”


സമയം പകല്‍ 11.45 .വാതില്‍ക്കല്‍ മുട്ട് കേട്ടു.

പ്രതീക്ഷിച്ചത് പോലെ തന്നെ..ഞങ്ങളുടെ ‘Garden” വന്നതാണ്‌.

Garden വീട്ടു വാതില്‍ക്കല്‍ വന്നു എന്ന് കേട്ടു ആരും ഞെട്ടണ്ട .ആംഗലേയ മൊഴിയില്‍ Garden ,മലയാളത്തില്‍പൂന്തോട്ടം,ഇനി തമിഴ് മൊഴി ആയാലോ “പൂങ്കാവനം”, എന്‍റെ ദൈനംദിന ജോലികളിലെ സഹായി ആയ തമിഴ്പാട്ടി. എന്നും രാവിലെ ഫ്ലാറ്റ് നോട് ചേര്‍ന്ന ഗണപതി കോവിലില്‍ തൊഴുത്‌, അരിപ്പൊടി കോലം വരച്ച്, നെറ്റിയില്‍ ചന്ദനക്കുറി തൊട്ട്,മൂക്കുത്തി ഇട്ട ആ കറുത്ത് മെലിഞ്ഞ തമിഴ് മുത്തശ്ശി ഞങ്ങളുടെ വീട്ടില്‍ വരും. നവമി അവരെ സ്നേഹപൂര്‍വ്വം  “മൂമ്മാമ്മ” . എന്ന് വിളിക്കും. ഞങ്ങള്‍ “poonkaamma”എന്നും. എന്‍റെ തമിഴ് tutor കൂടി ആണ് poonkamma. ഹൃദയ ശുദ്ധിയുള്ള ,നിഷ്കളങ്കയായ ഒരു സ്ത്രീയെന്നു ആര് കണ്ടാലുംപറയും അവരെ പറ്റി.

3 ദിവസങ്ങള്‍ക്കു മുന്പ് കുഞ്ഞു നവമിയുടെ തളിര്‍ മെയ്യില്‍ പനിനീര്‍ പൂവിതളില്‍ ഹിമ കണങ്ങള്‍ പോലെചിക്കന്‍ pox കുരുക്കള്‍ പൊങ്ങി തുടങ്ങിയിരുന്നു. പനിച്ചൂടില്‍ പൊള്ളുന്ന കുരുന്നു മുഖം എന്‍റെ തോളോട്ചേര്‍ത്ത് അവള്‍ ചിണുങ്ങി കൊണ്ടിരുന്നു.പനി പകരണ്ട എന്ന് കരുതി ഞങ്ങള്‍ പൂന്കാംമയോടെ ,നാളെ തൊട്ടു കുറച്ചു ദിവസം വരണ്ട, കൊളന്തക്കെ ഒടമ്പ് സെരിയല്ല എന്ന്. ചിക്കന്‍ pox എന്ന് പറഞ്ഞിട്ട്അവര്‍ക്ക് വ്യക്തമായില്ല. “പ്രച്ന ഒന്നുമില്ല ” ഞാന്‍ വരാം,”ചേച്ചിക്ക്” (കൊച്ചു മകള്‍ ആകാന്‍ പ്രായമുള്ള ഞാന്‍ poonkammayude ചേച്ചിയാണ്!!)തനിയെ റൊമ്പ കഷ്ടം താനെ.. Garden എന്ന് പറഞ്ഞു അവര്‍ ഞങ്ങളുടെ നിര്‍ബന്ധിതഅവധി സ്നേഹപൂര്‍വ്വം നിരസിച്ചു.

കുറച്ചു വേപ്പില കൊണ്ടു വരുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി.
“അമ്മാ വന്താച്ചാ..? ”
cചോദ്യം എന്‍റെ ആര്യപുത്രനോട് ആയിരുന്നു.
ഉത്തരം:”അമ്മ കേരളാവില്‍ ആണ്. കഴിഞ്ഞ വാരം താനെ വന്ത് പോയത്.”

poonkamma:അയ്യയ്യോ.അതെതും അല്ലെഇ …ഇതു അമ്മന്‍ വന്തതില്ലെഇ …അമ്മന്‍…കടവുള്‍ ..തെരിയാതാ?
ശിന്ന ശിന്ന കുരു മാതിരി വരുന്ന…
അവര്‍ കാര്യങ്ങള്‍ ക്ലിയര്‍ ആക്കാന്‍ കുറെ കഷ്ടപെടുനുണ്ടായിരുന്നു.
സംഭവം അത് തന്നെ എന്ന് ഞങ്ങള്‍ പറഞു.

പൂന്കമ്മ യുടെ മുഖത്ത് ഭക്തി രസം തുളുമ്പി. കുഞ്ഞു നവമിയെ അവര്‍ “അമ്മാ..അമ്മാ..” എന്ന് വിളിക്കാന്‍തുടങ്ങി. 4 നാളേക്ക് പെറുക്കി തുടക്കകൂടാതെ ..വന്നു first instruction.പിന്നെ..
…8086 microprocessor നു പോലും ഇല്ലാത്ത അത്ര നീണ്ട ഒരു instruction set പിന്നാലെ വന്നു.

1. കടുക് താളിക്ക കൂടാതെ..
2. കൊളന്തയെ നീര് തൊട കൂടാതെ…
3. ബെഡില്‍ കിടത്ത കൂടാതെ…
4. കൊലന്ത നടക്ക വഴിയില്‍ ചൂല് പോട കൂടാത്…

അങ്ങനെ അങ്ങനെ…

സ്വന്തം ചിക്കന്‍ pox അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഞാന്‍ നവമിയെ എന്നും കുളിപ്പികുനുണ്ടായിരുന്നു. ആപഴമനസ്സ്‌ വേദനിപ്പിക്കണ്ടഎന്ന് കരുതി ഞാന്‍ അത് പറഞ്ഞില്ല.

ജോലി തീര്‍ത്ത് പോകുന്ന വഴി ആണ് poonkamma ക്ക് സൌകര്യം പോലെ നവമിയുടെ പിതാശ്രീയെ കൈയില്‍കിട്ടിയത്. പിന്നെ അര മണിക്കൂര്‍ നേരം നീണ്ട “അമ്മ വന്താച്ചിന്റെ seminar session ആയിരുന്നു.
Types and classifications of അമ്മ വന്താച്ച്.
precaution
treatment
common beliefs
അങ്ങനെ ഇതുമായി ബന്ധപെട്ട എല്ലാ areas ഉം ചുരുങ്ങിയ സമയം കൊണ്ട് കവര്‍ ചെയ്തു അവര്‍ ടാറ്റാപറഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു വിളി
“ഡീ.. കുറച്ചു വെള്ളം..
പ്രിയപ്പെട്ടവന്റെ മുഖത്ത് നല്ല ക്ഷീണം.വെള്ളം കുടിച്ചു തീര്‍ന്നതും വീണ്ടും വാതിലില്‍ മുട്ട് കേട്ടു.
വീണ്ടും poonkamma ..
ചില missing points next dooril നിന്നും collect ചെയ്തു കൊണ്ട് വരികയായിരുന്നു.. കൈയ്യില്‍ 3 തണ്ട്വേപ്പില ഉം.

poonkamma എന്‍റെ ബ്ലോഗ് വിഷയം ആകണം എന്ന് അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.
ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ മുഖത്ത് ഒരു 8 വയസ്സ്കാരിയുടെ ഉത്സാഹം. പെട്ടന്ന്മുടി മാടിയൊതുക്കി ,ചുവന്ന പളുങ്ക് മാല നേരെ ആക്കി , ഇട്ടു വേപ്പിലയും പിടിച്ചു അവര്‍ പോസ് ചെയ്തു. “ഒരുങ്ങണ്ട poonkamma നീങ്ക റൊമ്പ സുന്ദരി താനെ..” എന്ന് മുറി തമിളില്‍ ഞാന്‍ അവര്‍ക്ക് compliments കൊടുത്തു.

ദൈവമെ..പാവതുങ്ങള്‍ക്ക് ഇത്രേം സൌന്ദര്യം കൊടുക്കരുതേ എന്ന് ഒരു കല്പന ചിരിയും നാണവും ആ മുഖത്ത്ഓടിയെത്തി .

ഇത് ഞങ്ങളുടെ poonkamma…അന്യം നിന്നു പോകുന്ന മനുഷ്യ നന്മയുടെ സ്നേഹാര്‍ദ്രമായ ഒരു മുഖം…

പാഠം ഒന്ന്-ഒരു വിലാപം !!!


എഴുതാന്‍ മറന്നു തുടങ്ങിയോ ഞാന്‍ എന്ന് ഒരു സന്ദേഹം . അക്ഷരങ്ങള്‍ ഇല്ലാതെ വിരല്‍ തുമ്പുകള്‍ ശൂന്യം ആയി എന്നത് വെറും തോന്നല്‍ മാത്രമോ? വിഷയ ദാരിദ്ര്യം ,റൈറ്റര്‍’സ്‌ ബ്ലോക്ക് എന്നൊക്കെ വേണമെങ്കില്‍ പറയാം വല്ല എം മുകുന്ദനോ ,എം ടി യോ ആയിരുന്നെങ്കില്‍. ഇതു വെറും മടി അല്ലാതെന്താ ? നവമി ഉള്ളപോള്‍ എവിടെയാ വിഷയ ദാരിദ്ര്യം ?ഇന്നു അവള്ക്ക് അവളുടെ പിതാശ്രീ സപ്തസ്വരങ്ങളുടെ first session എടുക്കുന്നത് കേട്ടു.

പിതാശ്രീ :മോളെ “സാ ….ര്‍ീ.

നവമി : ചാ ……തീ …

പിന്നെയും കുറെ നേരം നീണ്ടു സംഗീത പഠനം . ഞാന്‍ കരുതി ഈ നേരത്ത് രണ്ടു CISSP questions പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്. വെറുതെ കുടുംബ കലഹം ഉണ്ടാക്കേണ്ട എന്ന് കരുതി മിണ്ടിയില്ല. വൈകുന്നേരം മകള്‍ക്ക് അച്ചന്‍ ടെസ്റ്റ്‌ ഇടുന്നത് ഒട്ടൊരു കൌതുകത്തോടെ ഞാനും ശ്രദ്ധിച്ചു .

അച്ചന്‍ :സാ..

എന്നെ അത്ഭുതപെടുതിക്കൊണ്ട് അവള്‍ പൂരിപ്പിച്ചു

തീ..(രീ ..എന്നതിന് അവളുടെ ഭാഷ്യം )%%%

അച്ചന്‍: ഗാ..%%%

മകള്‍:മാ..

അങ്ങനെ പൂജ്യ പിതാശ്രീയും ഓമന പുത്രിയും കൂടി സായന്തനം സംഗീത സാന്ദ്രം ആക്കി. എന്‍റെ പ്രിയപ്പെട്ടവന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ഗായകന്‍ ക്രിതാര്ഥന്‍ ആകുന്നതു കണ്ടു ഞാനും സന്തോഷിച്ചു.

തീര്‍ന്നില്ല..

സമയം രാത്രി ഏതാണ്ട് പത്തു മണി ആയിക്കാണും .ഉറക്കം ഊഞ്ഞാലില്‍ ആടുന്ന കണ്ണുകളുമായി നവമി എന്നെ ചുറ്റിപറ്റി നില്കുന്നു. ഞാന്‍ ആണെങ്കില്‍ നമ്മുടെ പിണറായി കോടതിയില്‍ ഹാജര്‍ ആയോ എന്നുള്ള ടെന്‍ഷനില്‍ മനോരമ ന്യൂസ്ഇല്‍ കണ്ണും കാതും നട്ട് ഇരികുമ്പോള്‍ ഒരു വിളി.നവമിക്കുട്ടി ഇങ്ങു വന്നെ..പിതാശ്രീ ഓഫീസ് ജോലിക്കിടെ പെട്ടന്ന് ഒരു ഉള്‍വിളി.!!യു ടുബില്‍ നിന്നും ഓമനക്കുട്ടി ടീച്ചര്‍ന്റെ നാദ ധാര സാ രീ ഗാ മാ…മകളെ ഗാന ഭൂഷണം ഇന്നു രാത്രി തന്നെ പാസ്‌ ആക്കിയെ അടങ്ങു എന്ന് വന്നാല്‍ എന്താ ചെയ്ക? സാ കേട്ടതും നവമി മൊഴിഞ്ഞു” പോ..മേണ്ടാ..” സന്തോഷമായി ഗോപിയേട്ടാ…ചിണുങ്ങി തുടങ്ങിയ പൊന്നോമനയെ നെഞ്ചോടു ചേര്‍ത്ത് വെച്ചു ഉറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ചന്‍ ലാപ്ടോപ് ന്റെ അഗാധതകളിലേക്ക് മുങ്ങി പോയിരുന്നു.

ഗുണപാഠം :അധികം ആയാല്‍ അമൃതും വിഷം!!!